Monday, July 31, 2017

മിന്നാമിനുങ്ങ്


മിന്നാമിനുങ്ങ്

ഋതുക്കൾ കടന്നുവരാത്ത ഇരുട്ടിന്റെ വീടായിരുന്നു മനസ്സ്
എങ്കിലും ഇരുട്ടിനും ഒരു സുരക്ഷിതത്വമുണ്ട്

ഇരുട്ടിന്റെ അറയിൽ വരിയിൽ വച്ചിരിക്കുന്ന പളുങ്കുപാത്രങ്ങൾ
ഇരുട്ടിൽ തിളങ്ങുവാനാവില്ലെങ്കിലും അവർ സുരക്ഷിതരാണ്

പളകുപാത്രങ്ങൾ നിറയെ ലഹരിയാണ്... ആരോ നുണയാതെ പോയ ലഹരി
എഴുതാതെ പോയ വരികൾ ലഹരിയായ് പളുങ്കുപാത്രങ്ങളിൽ നിറയുമ്പോൾ...

വെളിച്ചത്തിന്റെ കണികയായ് ഏതടഞ്ഞ കിളിവാതിലിലൂടെയായ് നീ വന്നു?
എന്റെ മിന്നാമിനുങ്ങേ! എഴുത്തിന്റെ ലഹരി ഇന്നൊഴുകുകയാണ്

രാവിനും പകലിനും ഋതുക്കൾക്കും യുഗങ്ങൾക്കും മീതെ,
കാലത്തിന്റെ അതിർവരമ്പുകൾക്കുമപ്പുറത്ത്

എഴുതാൻ മറന്ന കവിതയുടെ ലഹരി നുണയുകയാണിന്നെന്റെ പാടാൻ മറന്ന ചുണ്ടുകൾ...

No comments:

Post a Comment