ഇന്നെന്റെ പുലരിയിൽ ജനാലയിലെപ്പളുങ്ക് പാളിയിൽ
ഒരു സ്വർണ്ണരേഖയായ് ഒരു നിരാലമ്പദീപ്തപ്രയാണമായ്
ഒരു മൗനസുന്ദരപ്രവാഹമായ്
ഒരു പിൻവിളിയായ് ഒരു രശ്മി
അതു വന്നുണർത്തിയ ഉറക്കത്തെ തെല്ലുമടിയോടെ തിരിച്ചയക്കുമ്പൊഴും
മെല്ലെത്തുറന്ന കണ്ണുകൾ മായുന്ന ഇരുട്ടിനെ സ്നേഹിക്കുമ്പൊഴും
അറിയാതെ ആ വിളി ഞാൻ കാതോർത്തു...
ഒരു വെയിലിന്റെ പ്രവാചകയോ ഒരു പകലിന്റെ പൈതലോ
ഒരിരുട്ടിന്റെ കഴുത്തിലാഴ്ന്നിറങ്ങിയ വാൾമുനയോ ആ രശ്മി,
പോയ ഉറക്കത്തെത്തിരികെ വിളിക്കാതെ ജനാലപ്പടിക്കൽ നോക്കുമ്പോൾ
അവിടെ വെളിച്ചം വരച്ച് വെച്ചതൊരുജ്ജ്വലമൂകപ്രാർത്ഥന
പ്രാർത്ഥനയില്ലാത്ത മാനസപാതയിലെ ഏകാന്തപഥികന്റെ
രാത്രികൾ മായ്ക്കുവാൻ ഒരു മന്ത്രദീക്ഷ
വെറുതെയൊരു മുന്നറിയിപ്പായ് ഒരു പേടിയായ് വീണ്ടും ഒരു പ്രതീക്ഷ.
ഒരു സ്വർണ്ണരേഖയായ് ഒരു നിരാലമ്പദീപ്തപ്രയാണമായ്
ഒരു മൗനസുന്ദരപ്രവാഹമായ്
ഒരു പിൻവിളിയായ് ഒരു രശ്മി
അതു വന്നുണർത്തിയ ഉറക്കത്തെ തെല്ലുമടിയോടെ തിരിച്ചയക്കുമ്പൊഴും
മെല്ലെത്തുറന്ന കണ്ണുകൾ മായുന്ന ഇരുട്ടിനെ സ്നേഹിക്കുമ്പൊഴും
അറിയാതെ ആ വിളി ഞാൻ കാതോർത്തു...
ഒരു വെയിലിന്റെ പ്രവാചകയോ ഒരു പകലിന്റെ പൈതലോ
ഒരിരുട്ടിന്റെ കഴുത്തിലാഴ്ന്നിറങ്ങിയ വാൾമുനയോ ആ രശ്മി,
പോയ ഉറക്കത്തെത്തിരികെ വിളിക്കാതെ ജനാലപ്പടിക്കൽ നോക്കുമ്പോൾ
അവിടെ വെളിച്ചം വരച്ച് വെച്ചതൊരുജ്ജ്വലമൂകപ്രാർത്ഥന
പ്രാർത്ഥനയില്ലാത്ത മാനസപാതയിലെ ഏകാന്തപഥികന്റെ
രാത്രികൾ മായ്ക്കുവാൻ ഒരു മന്ത്രദീക്ഷ
വെറുതെയൊരു മുന്നറിയിപ്പായ് ഒരു പേടിയായ് വീണ്ടും ഒരു പ്രതീക്ഷ.
പ്രതീക്ഷകളുടെ, പ്രാർഥനകളുടെ പ്രകാശത്താൽ തുടങ്ങട്ടെ ഓരോ പുലരികളും.
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
പ്രകാശരശ്മികള്‍ പരക്കട്ടെ!!
ReplyDelete